ആലപ്പുഴ: ചേർത്തലയിൽ യുവതിയെ സഹോദരിയുടെ ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ തളിശ്ശേരിതറ ഉല്ലാസ് - സുവർണ ദമ്പതികളുടെ മകളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സുമായ ഹരികൃഷ്ണയാണ് (25) കൊല്ലപ്പെട്ടത്.
യുവതിയുടെ സഹോദരി നീതുവിന്റെ ഭർത്താവ് രതീഷാണ് കേസിലെ പ്രതി. ഇയാൾ രണ്ട് വർഷമായി ഹരികൃഷ്ണയുടെ പിന്നാലെയായിരുന്നുവെന്നും, യുവതിയ്ക്ക് കൂടെ ജോലിചെയ്യുന്നയാളുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേർത്തല തങ്കി കവലയിൽ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല. മക്കൾ രതീഷിന്റെ കുടുംബവീട്ടിലുമായിരുന്നു.
വീട്ടിലെത്തിയ ശേഷം കൂടെ ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ ബന്ധത്തെക്കുറിച്ച് ചോദിച്ച് ഇയാൾ മര്‍ദിച്ചു. ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷവും പ്രതിയുടെ പക തീർന്നില്ല. ചവിട്ടി എല്ലുകള്‍ ഒടിച്ചു. മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്‌തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയ ശേഷം പ്രതി മുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |