കാസർകോട്: ജില്ലയിലെ ഹെസങ്കടിയിൽ ജുവലറിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. പതിനഞ്ച് ലക്ഷം രൂപയുടെ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവർന്നതെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേശ്വരം ഹെസിങ്കിടി ദേശീയ പാതയിലെ രാജധാനി ജുവലറിയിലായിരുന്നു കവർച്ച.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കാറിൽ എത്തിയ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കാവൽക്കാരനായ അബ്ദുള്ളയെ കെട്ടയിട്ടശേഷമാണ് മോഷ്ടാക്കൾ ജുവലറിക്കുള്ളിൽ കടന്നത്. അയാളുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചെന്നും സംശയിക്കുന്നുണ്ട്. തലയിൽ സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ജുവലറിയിലെയും സമീപത്തെയും സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദിവസങ്ങളോളം ജുവലറിയും പരിസരവും നിരീക്ഷിച്ചശേഷമാകാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |