തിരുവനന്തപുരം: സ്ത്രീധനമായി നൽകിയ അമ്പതുപവൻ ആഭരണങ്ങൾ കല്യാണമണ്ഡപത്തിൽ വച്ച് വധുവിന്റെ മാതാപിതാക്കളെ തിരിച്ചേൽപ്പിച്ച ആലപ്പുഴയിലെ സതീഷ് സത്യനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളകൗമുദി പ്രസിദ്ധീകരിച്ച 'പെണ്ണാണ് പൊന്ന്' റിപ്പോർട്ട് സഹിതമാണ് ഈ വിശേഷം ഗവർണർ ട്വീറ്ര് ചെയ്തത്. സതീഷിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായും ഗവർണറുടെ ട്വീറ്റിലുണ്ട്. വീട്ടുകാർ ശ്രുതിയെ അണിയിച്ച 50പവൻ ആഭരണങ്ങളിൽ താലിമാലയും രണ്ട് വളകളുമൊഴികെ ബാക്കിയുള്ളവയാണ് സതീഷ് ശ്രുതിയുടെ മാതാപിതാക്കൾക്ക് തിരികെ നൽകിയത്. നാഗസ്വര കലാകാരനായ സതീഷിന്, കല്യാണത്തിനും ക്ഷേത്രപൂജയ്ക്കുമൊക്കെ കച്ചേരി നടത്തിക്കിട്ടുന്നതിന്റെ വിഹിതം മാത്രമാണ് വരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |