പാലക്കാട്: 2018 ആഗസ്റ്റ് 16ന് ഉരുൾ പൊട്ടിയ നെന്മാറ അളുവശ്ശേരി ചേരുംകാട്ടിൽ പത്തു പേരുടെ മരണത്തിനിടയാക്കിയ സ്ഥലം ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് പാലക്കാട്, ഇന്റലിജൻസ് ആൻഡ് വിജിലൻസ് വിഭാഗവും സംയുക്തമായി പരിശോധന നടത്തി.
സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. കാലവർഷം കൂടുതൽ ശക്തി പ്രാപിച്ചതിനാൽ സമീപപ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇന്റലിജന്റസ് ആൻഡ് വിജിലൻസ് വിഭാഗം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. നാസർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ആർ. രഞ്ജിഷ്, പാലക്കാട് സ്റ്റേഷൻ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി. പ്രണവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |