SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.32 AM IST

സിയിലും ഡിയിലും 'അക്ഷയയ്ക്കും' പൂട്ട് അപേക്ഷ അയക്കാൻ കഴിയാതെ വിദ്യാർത്ഥികൾ

akhaya

കാഞ്ഞങ്ങാട് :കൊവിഡ് വ്യാപനം മൂലം അക്ഷയ കേന്ദ്രങ്ങൾ അടച്ചിടുന്നത് വിദ്യാർത്ഥികൾ അടക്കമുള്ള ഗുണഭോക്താക്കളെ വലയ്ക്കുന്നു. സി.ഡി. കാറ്റഗറിയിൽ പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടാൻ ജില്ലാ ഭരണാധികാരികൾ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് വലിയൊരു വിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും എന്തു ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്നത്.

നീറ്റ് എക്‌സാമിനു വേണ്ടിയുള്ള ഓൺലൈൻ അപേക്ഷകൾ, പ്ലസ്ടു അഡ്മിഷനു വേണ്ടി വില്ലേജിൽ നിന്ന്‌സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവിധ കോഴ്‌സുകൾക്കു വേണ്ടിയുളള അപേക്ഷകൾ, വിവിധ മത്സര പരീക്ഷകൾക്കു അപേക്ഷകൾ, പി.എസ്.സി പരീക്ഷകൾക്കുള്ള അപേക്ഷകൾ തുടങ്ങിയവ യഥാസമയം നൽകാൻ ഇതുമൂലംമ കഴിയുന്നില്ല. കാറ്റഗറി മാറി അക്ഷയ തുറക്കുമ്പോഴേക്കും അപേക്ഷാ തീയ്യതി കഴിയുമെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. അക്ഷയ കേന്ദ്രങ്ങളിൽ തിരക്കേറാനുള്ള സാദ്ധ്യതയും ഇതുമൂലമുണ്ട്.

ആവശ്യസർവീസല്ല (കാസർകോട്ടുകാർക്ക് മാത്രം)​

സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷിക്കുന്ന ജനങ്ങൾക്ക് ഇപ്പോൾ ഒരു ഫോട്ടോസ്റ്റാറ്റ് പോലും എടുക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.അക്ഷയ കേന്ദ്രങ്ങളെ അവശ്യ സർവ്വീസായി കണ്ട് സി.ഡി കാറ്റഗറിയിൽ പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്ഷയ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ മറ്റ് ജില്ലകളിൽപ്രത്യേക ഓർഡുകൾ ഇറക്കിയിട്ടുണ്ടെങ്കിലും കാസർകോട് ജില്ലയിൽ കടുംപിടിത്തത്തിലാണ് അധികൃതർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.