SignIn
Kerala Kaumudi Online
Friday, 29 March 2024 6.53 PM IST

നൂറുവർഷം പഴകിയ കെട്ടിടത്തിന് ലൈസൻസ് നൽകി പഞ്ചായത്ത്, തൃക്കരിപ്പൂർ ടൗണിന് 'പൊന്നാനി' ഭീഷണി

ponnani
തകർന്നുകിടക്കുന്ന പൊന്നാനി ബിൽഡിംഗ്

തൃക്കരിപ്പൂർ: നൂറു വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യ കെട്ടിട സമുച്ചയത്തിന്റെ ഭാഗങ്ങളോരോന്നായി തകർന്നുവീഴുമ്പോഴും കൊണ്ടേയിരിക്കുമ്പോഴും ഇതെ കെട്ടിടത്തിന്റെ ഒരുഭാഗത്ത് കച്ചവടം പൊടിപൊടിക്കുന്നു. തൃക്കരിപ്പൂർ പഞ്ചായത്തിലെ ആദ്യകാലവ്യാപാരകേന്ദ്രമായ പൊന്നാനി ബിൽഡിംഗിനാണ് കാലപ്പഴക്കം കൊണ്ട് നിലംപൊത്തുമ്പോഴും ലൈസൻസ് പുതുക്കിനൽകിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിൽ ഈ കെട്ടിടത്തിന്റെ മുൻഭാഗം തകർന്നു വീണു.കഴിഞ്ഞ വർഷമാണ് ഇതേ കെട്ടിടത്തിന്റെ വടക്കുഭാഗത്തെ താഴത്തെയും മുകളിലത്തെയും മുറികൾ നിലംപൊത്തിയത്. ഏതു നിമിഷവും തകർന്നു വീണേക്കാവുന്ന ഇരുനില കെട്ടിടത്തിെന്റെ അപകടനില കണക്കിലെടുത്ത് വർഷങ്ങൾക്ക് മുൻപെ വ്യാപാരികൾ ഒഴിഞ്ഞു പോയിരുന്നു.ഇതിന്റെ പരിസരത്തുകൂടി യാത്ര ചെയ്യുന്നതും നാട്ടുകാർ വിലക്കുന്നുണ്ട്. എന്നാൽ ഇതെ കെട്ടിടത്തിന്റെ വെള്ളാപ്പ് റെയിൽവേ ഗേറ്റ് ഭാഗത്തുള്ള മുറികളിൽ ഇപ്പോഴും കച്ചവടസ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.

കൊണ്ടിട്ട് പഠിക്കാൻ പഞ്ചായത്ത്

കാലപ്പഴക്കം കാരണം ദിനംതോറും ഓരോ ഭാഗങ്ങളായി തകരുന്ന പൊന്നാനി ബിൽഡിംഗ് പൊളിച്ചു മാറ്റണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ നാട്ടുകാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. തകർച്ച നേരിടുന്ന കെട്ടിടത്തിൽ ഉൾപ്പെടുന്ന മുറികളിൽ കച്ചവടം നടത്താനുള്ള ലൈസൻസ് കൊടുത്ത പഞ്ചായത്തിന്റെ നടപടി സ്വജനപക്ഷപാതമാണെന്ന ആരോപണവും ഉയരുന്നുണ്ട്.വലിയ ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് പഞ്ചായത്തിന്റേതെന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്.

പൊന്നാനി ബിൽഡിംഗ് ആദ്യം തകർന്നു വീണപ്പോൾ തന്നെ രണ്ടു വർഷങ്ങൾക് മുൻപ് പഞ്ചായത്തധികൃതർക്ക് പരാതി നൽകിയിരുന്നു.എന്നാൽ അത് അവഗണിക്കുകയാണ് ചെയ്തത്.പഞ്ചായത്തിലെ ഒരു ജീവനക്കാരന്റെ ബിനാമികളാണ് തകർച്ച നേരിടുന്ന കെട്ടിടത്തിൽ വ്യാപാരം നടത്തുന്നത്-

ടി.ഗംഗാധരൻ, പ്രസിഡന്റ്, ബി.ജെ.പി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.