തൃശൂർ: കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ പോലും വാക്‌സിനേഷനിൽ എവിടെയോ തട്ടിപ്പ് നടക്കുന്നതായി കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. അടുത്ത 29 വരെ കേരളത്തിൽ വാക്‌സിൻ കൊടുക്കുന്നത് നിറുത്തിവച്ചതായി സംസ്ഥാന സർക്കാർ പറയുന്നു. സുപ്രീംകോടതിയും കേന്ദ്ര ഗവൺമെന്റും കേരള സർക്കാരിനെ കുറ്റപ്പെടുത്തുന്നു. പത്തുലക്ഷത്തോളം വാക്‌സിൻ നൽകിയത് ഉപയോഗിച്ചിട്ടില്ല എന്നു കേന്ദ്രം പറയുകയും കേരളത്തിന് കിട്ടിയ വാക്‌സിൻ എന്തു ചെയ്തു എന്ന് സുപ്രീംകോടതി ചോദിക്കുകയും ചെയ്ത സ്ഥിതിക്ക് മലയാളികൾ ചെകിട്ടത്ത് അടി കിട്ടിയ വേദനയിലാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ മുഴുവൻ കണക്കുകളും ജനങ്ങളുടെ മുമ്പിൽ വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഈ മെയിൽ സന്ദേശമയച്ചതായും പി.സി. തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |