തിരുവനന്തപുരം: ഗ്രാമ പഞ്ചായത്ത്, വാർഡ് തലത്തിൽ ജാഗ്രതാ സമിതി പുനരുജ്ജീവിപ്പിക്കുകയും ജനങ്ങൾക്കിടയിൽ കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്‌താൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും സ്ത്രീധന പീഡനങ്ങളും അവസാനിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
ജില്ലയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും സ്ത്രീധന പീഡനങ്ങളും നിയന്ത്രിക്കാനും ജാഗ്രത കർശനമാക്കാനുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമ്പൂർണ ജാഗ്രതാ ജില്ലാ പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം നിർവഹിക്കുകയിരുന്നു അദ്ദേഹം.
വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് സ്ത്രീധനം നൽകൽ പൊതുനടപടിയായി മാറിയിട്ടുള്ളത്. ജില്ലയിൽ ഇത് അവസാനിപ്പിക്കാൻ ഇത്തരം പദ്ധതികൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷൻ അംഗം ഇ.എം. രാധ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ശൈലജാ ബീഗം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്. സുനിത, വി.ആർ. സലൂജ, എം. ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |