പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 17 കിലോ കഞ്ചാവ് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പാലക്കാട് എക്‌സൈസ് റേഞ്ച് സംഘവും ഒലവക്കോട് ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ പിടികൂടാനായില്ല. വിജയവാഡ തേനാലിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 9.15 ഓടെ എത്തിയ ശബരി എക്‌സ്‌പ്രസിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എ.സി കംപാർട്ട്‌മെന്റിലെ സീറ്റിനടിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബാഗിൽ നിന്ന് പ്രതികളെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരുടെ രേഖകളും ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ പറഞ്ഞു.
പാലക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എച്ച്. വിനുവിന്റെ നേതൃത്വത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി. സുധീർ, പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, വി. സുദർശനൻ നായർ, എം.കെ. മണികണ്ഠൻ, കെ.സി. മനോഹരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജേഷ് കുമാർ, ഹരിദാസ്, ആർ.പി.എഫ് അസി. സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിൻ, ആർ.പി.എഫ് കോൺസ്റ്റബിൾമാരായ സവിൻ, അശോക്, അജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |