കളമശേരി: ട്രാൻസ്ജെൻഡറുകളോട് കാണിക്കുന്ന അവഗണനയും വിവേചനവും ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നതിന്റെ ഉദാഹരണമാണ് അനന്യകുമാരി അലക്സിന്റെ ആത്മഹത്യ. ഇവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അനന്യയെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയാക്കിയതെന്നും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മത്സരരംഗത്തു നിന്ന് അനന്യക്കു പിൻമാറേണ്ടി വന്നെങ്കിലും ട്രാൻസ്ജെൻഡറുകൾക്ക് നീതി ഉറപ്പാക്കാൻ പാർട്ടി നടത്തുന്ന ശ്രമങ്ങളിൽ നിന്ന് പിറകോട്ട് പോകില്ലെന്നും ഡി.എസ്.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് വി. വേണുഗോപാൽ പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഏലൂർ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കോന്നി ഗോപകുമാർ, സംസ്ഥാന ട്രഷറർ ദിലീപ് നായർ, കൃഷ്ണ പ്രസാദ്, വിനോദ് കുമാർ, മോഹൻ നായർ, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |