ബെർലിൻ : പടിഞ്ഞാറൻ ജർമ്മമനിയിലെ ,ലവർകുസെൻ പ്രദേശത്തെ ഒരു രാസ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും 5 പേരെ കാണാതാവുകയും ചെയ്തു. സ്ഫോടനത്തെ തുടന്ന് അന്തരീക്ഷത്തിൽ കനത്ത കറുത്ത പുകപടലം നിറഞ്ഞതിനെ തുടർന്ന് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും പ്രദേശ വാസികളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്. ഇന്നലെ രാവിലെ പ്രാദേശിക സമയം 9.40 ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനകാരണം വ്യക്തമല്ല. സ്ഫോടനത്തെ തുടർന്ന് രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ടാങ്കുകൾക്ക് തീ പിടിച്ചത് വൻ അഗ്നിബാധയ്ക്ക് കാരണമായി. രക്ഷാ പ്രവർത്തനത്തിനായി അഗാനിശമനാ യൂണിറ്റും പോലീസും രക്ഷാപ്രവർത്തകരും രംഗത്തുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും സംഭവ സ്ഥലത്ത് നിന്ന് പുറത്ത് വരുന്ന വാതകം ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്ക നിലനില്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |