കോഴിക്കോട് : തലങ്ങും വിലങ്ങും നിയന്ത്രണം കൊണ്ടുവന്നിട്ടും ജില്ലയിൽ കൊവിഡ് വ്യാപനം ഉയരത്തിൽ. 2397 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 2354 പേർ രോഗബാധിതരായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 17803 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1758 പേർ കൂടി രോഗമുക്തി നേടി. 13.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 21230 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 46503 പേർ നിരീക്ഷണത്തിൽ കഴിയുന്നു.ആകെ മരണം. 1622.
ഉറവിടം വ്യക്തമല്ലാത്തവർ
അത്തോളി1, ആയഞ്ചേരി1, എടച്ചേരി2, ഏറാമല1, ഫറോക്ക്, കൊടിയത്തൂർ 1, കോട്ടൂർ1, കോഴിക്കോട്1, കുരുവട്ടൂർ1, നാദാപുരം 9, നൊച്ചാട് 1, ഒളവണ്ണ 3, പേരാമ്പ്ര1, പെരുമണ്ണ 1, പുറമേരി 2, തിരുവള്ളൂർ 2, തൂണേരി 2, വളയം1, വാണിമേൽ 2.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 399, അരിക്കുളം 14, അത്തോളി 52, ആയഞ്ചേരി 9, അഴിയൂർ 13, ബാലുശ്ശേരി 43, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 14, ചാത്തമംഗലം 63, ചെക്ക്യാട് 26, ചേളന്നൂർ 60, ചേമഞ്ചേരി 50, ചെങ്ങോട്ട്കാവ് 35, ചെറുവണ്ണൂർ 7, ചോറോട് 12, എടച്ചേരി 17, ഏറാമല 33, ഫറോക്ക് 42, കടലുണ്ടി 27, കക്കോടി 20, കാക്കൂർ 26, കാരശ്ശേരി 44, കട്ടിപ്പാറ 1, കാവിലുംപാറ 22, കായക്കൊടി 4, കായണ്ണ 2, കീഴരിയൂർ 14, കിഴക്കോത്ത് 8, കോടഞ്ചേരി 29, കൊടിയത്തൂർ 26, കൊടുവള്ളി 43, കൊയിലാണ്ടി 70, കൂടരഞ്ഞി 18, കൂരാച്ചുണ്ട് 4, കൂത്താളി 4, കോട്ടൂർ 16, കുന്ദമംഗലം 53, കുന്നുമ്മൽ 2, കുരുവട്ടൂർ 39, കുറ്റ്യാടി 8, മടവൂർ 32, മണിയൂർ 21, മരുതോങ്കര 11, മാവൂർ 8, മേപ്പയ്യൂർ 7, മൂടാടി 11, മുക്കം 41, നാദാപുരം 27, നടുവണ്ണൂർ 17, നൻമണ്ട 21, നരിക്കുനി 23, നരിപ്പറ്റ 11, നൊച്ചാട് 6, ഒളവണ്ണ 48, ഓമശ്ശേരി 83, ഒഞ്ചിയം 10, പനങ്ങാട് 19, പയ്യോളി 35, പേരാമ്പ്ര 18, പെരുമണ്ണ 67, പെരുവയൽ 73, പുറമേരി 13, പുതുപ്പാടി 23, രാമനാട്ടുകര 43, തലക്കുളത്തൂർ 44, താമരശ്ശേരി 23, തിക്കോടി 10, തിരുവള്ളൂർ 14, തിരുവമ്പാടി 32, തൂണേരി 20, തുറയൂർ 11, ഉള്ള്യേരി 18, ഉണ്ണികുളം 35, വടകര 28, വളയം 17, വാണിമേൽ 13, വേളം 35, വില്യാപ്പള്ളി 13.
വാക്‌സിൻ: സ്വകാര്യ ആശുപത്രികളിൽ
സൗകര്യം വിപുലീകരിക്കും
കോഴിക്കോട്: ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യം വിപുലീകരിക്കാൻ ധാരണയായി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ വിളിച്ചുചേർത്ത സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ വീണ്ടും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും കുറയാത്തത് ആശങ്കയുയർത്തുന്നുണ്ട്.
ഓൺലൈൻ യോഗത്തിൽ ആർ.സി.എച്ച് ഓഫീസർ ടി.മോഹൻദാസ്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പ്രതിനിധി ലിനോജ്
തുടങ്ങിയവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |