തൃശൂർ: സഹകരണ വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന മൂസ്‌പെറ്റ് ബാങ്കിന്റെ നിക്ഷേപത്തെക്കുറിച്ച് യാതൊരു ആശങ്കയും നിക്ഷേപകർക്ക് വേണ്ടെന്ന് അധികൃതർ അറിയിച്ചു. വായ്പാ തിരിച്ചടവിൽ വരുന്ന കുടിശ്ശികയ്ക്ക് റിസർവ് വെയ്ക്കുന്നത് മൂലമാണ് ഓഡിറ്റ് റിപ്പോർട്ടിൽ നഷ്ടം വന്നിട്ടുള്ളത്. കഴിഞ്ഞ 3-4 വർഷമായി സംഭവിച്ച നഷ്ടമാണിത്. കുടിശ്ശിക തിരിച്ചുപിടിക്കുന്നതിന് ബാങ്ക് കൃത്യമായ നിയമനടപടികൾ സ്വീകരിച്ചു കഴിഞ്ഞു. എല്ലാ വായ്പകൾക്കും മതിയായ ഈടുള്ളതാണ്. പണം നഷ്ടപ്പെടുമെന്ന് നിക്ഷേപകർ ആരും ആശങ്കപ്പെടേണ്ടതില്ല. 1947 ൽ പ്രവർത്തനമാരംഭിച്ച ബാങ്ക് ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് വിശ്വാസ്യത ആർജ്ജിച്ച സ്ഥാപനമാണ്. ഇതേവരെ ഒരു നിക്ഷേപകനും പണം തിരിച്ചു കൊടുക്കാതിരിക്കുകയോ പലിശ നൽകുന്നതിൽ വീഴ്ച വരുത്തുകയോ ഉണ്ടായിട്ടില്ല. ഇന്നലെ 4.5 കോടി വിതരണം ചെയ്തു. ഒരാളെയും മടക്കിയിട്ടില്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |