കൊല്ലം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിക്കണമെന്നും ,നിലവിലുള്ള എല്ലാ കരാർ നിയമനങ്ങളും റദ്ദാക്കി സംവരണം പാലിച്ച് പി.എസ്.സി വഴി നിയമനം നടത്തണമെന്നും ശ്രീനാരായണ എംപ്ളോയീസ് ഫോറം കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു.
മുന്നാക്ക സംവരണം നിലവിൽ വരുന്നതിന് മുമ്പുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇപ്പോൾ തീരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം വേണ്ടത്ര നിയമനങ്ങൾ നടത്താൻ സാധിച്ചില്ലെന്ന് സർക്കാരും സമ്മതിക്കുന്നുണ്ട്. എന്നിട്ടും ,ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകാത്തതിന് പിന്നിൽ സവർണ താത്പര്യമാണ്. ഓപ്പൺ മെരിറ്റിന് പുറമേ പത്ത് ശതമാനം സംവരണം സവർണ വിഭാഗത്തിന് നൽകിയത് സാമൂഹ്യ നീതിയുടെ ലംഘനമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പുനരാലോചന അനിവാര്യമാണ്. നിലവിലുള്ള ലിസ്റ്റുകൾക്ക് ന്യായമായ തോതിൽ കാലാവധി നീട്ടിനൽകാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. വി. ശ്രീകുമാർ, ജിജി ഹരിദാസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യോഗം കൗൺസിലർമാരായായ സി.എൻ. ബാബു, പി.കെ. പ്രസന്നൻ, കോ ഓർഡിനേറ്റർ പി.വി. രജിമോൻ, ട്രഷറർ ഡോ. എസ്. വിഷ്ണു, വൈസ് പ്രസിഡന്റുമാരായ ബിജു പുളിക്കലേടത്ത്, ബൈജു ജി. പുനലൂർ, വൈപ്പിൻ കെ.പി. ഗോപാലകൃഷ്ണൻ, ഷിബു കൊറ്റമ്പള്ളി, അനില പ്രദീപ്, ജോയിന്റ് സെക്രട്ടറിമാരായ ദിനു വാലുപറമ്പിൽ, സുനിൽ താമരശേരി, വി. രഞ്ജിത്ത് മലപ്പുറം, എം. ശ്രീലത, ഗോകുൽദാസ്, മഞ്ജുദാസ്, ഷിബു ശശി, എം.എം. മജേഷ് തുടങ്ങിയവർ സംസാരിച്ചു. അജയകുമാർ സ്വാഗതവും ഡോ. സരോജ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |