വള്ളികുന്നം: യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ, ഭർതൃപിതാവിനെയും ഭർതൃമാതാവിനെയും കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. സൈനികനായ വിഷ്ണുവിന്റെ ഭാര്യയും കൃഷ്ണപുരം തെക്ക് കൊച്ചുമുറി സുനിൽ ഭവനത്തിൽ സുനിൽ - സുനിത ദമ്പതികളുടെ മകളുമായ സുചിത്രയാണ് (19) ഭർതൃഗൃഹത്തിൽ ജൂൺ 22ന് ആത്മഹത്യ ചെയ്തത്. വിഷ്ണുവിന്റെ മാതാപിതാക്കളായ വള്ളികുന്നം കടുവിനാൽ ലക്ഷ്മി ഭവനം ഉത്തമൻ (51), സുലോചന (47) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോൾ വിഷ്ണു ഉത്തരാഖണ്ഡിൽ ജോലിസ്ഥലത്തേക്ക് പോയിരുന്നു. ഈ വർഷം മാർച്ച് 21നായിരുന്നു ഇവരുടെ വിവാഹം. വിഷ്ണുവിന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം ടാറ്റ ആൾട്രോസ് കാറും വാങ്ങി നൽകിയിരുന്നു.
വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ മുതൽ പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് സുചിത്രയെ ഉത്തമനും സുലോചനയും മാനസികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |