തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ 87.94 ശതമാനം പ്ളസ്‌ടു വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കൊമേഴ്‌സിൽ 89.13 ശതമാനവും ഹ്യുമാനിറ്റിസ് 80.4 ശതമാനവും ടെക്‌നിക്കൽ 84.39 ശതമാനം കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കലാമണ്ഡത്തിൽ 89.33 ശതമാനമാണ്ഫലം നാല് മണിയോടെ വെബ്‌സൈറ്റുകളിൽ ലഭ്യമാകും.
136 സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഏറ്റവുമധികം കുട്ടികൾ വിജയിച്ചത് എറണാകുളം ജില്ലയിലാണ് 91.11 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും. സർക്കാർ സ്‌കൂളുകളിൽ 85.03 ശതമാനം കുട്ടികളും വിജയിച്ചു.അൺ എയിഡഡ് മേഖലയിൽ 87.67 ശതമാനം കുട്ടികൾ വിജയിച്ചു. വിഎച്ച്എസ്‌സി 80.36 ശതമാനമാണ് വിജയം. സ്‌പെഷ്യൽ സ്‌കൂളിൽ 100 ശതമാനം വിദ്യാർത്ഥികളും വിജയിച്ചതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
48383 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. അടുത്തമാസം 11 മുതൽ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പത്താം ക്ളാസ്പാസായെത്തുന്ന എല്ലാ കുട്ടികൾക്കും അഡ്മിഷൻ കിട്ടാൻ പാകത്തിന് വടക്കൻ കേരളത്തിൽ 20 ശതമാനവും തെക്കൻ കേരളത്തിൽ 10 ശതമാനവും പ്ളസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in എന്നീ സൈറ്റുകളിൽ പരീക്ഷാ ഫലങ്ങൾ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |