SignIn
Kerala Kaumudi Online
Saturday, 20 April 2024 7.53 AM IST

രാജ്യത്തെ 50 ശതമാനം കൊവിഡ് രോഗികളും കേരളത്തിൽ നിന്ന്, കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും, ഇളവുകൾ രോഗവ്യാപനത്തിന് വഴിവച്ചുവെന്ന് കേന്ദ്രം

kk

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും. വരും ദിവസങ്ങളില്‍ തന്നെ വിദഗ്ധ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുമെന്നും ആരോഗ്യസെക്രട്ടറി വ്യക്തമാക്കി.

രാജ്യത്തെ 50 ശതമാനം കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. അടുത്തിടെ ആഘോഷങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവുകളാണ് രോഗവ്യാപനത്തിന് വഴിവച്ചത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ജൂണ്‍ 28ന് ശേഷം കോട്ടയത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ശതമാനം വർദ്ധന ഉണ്ടായി. മലപ്പുറത്ത് 59 ശതമാനവും എറണാകുളത്ത് 46.5 ശതമാനവും തൃശൂരില്‍ 45.4 ശതമാനവും രോഗികൾ വർദ്ധിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ 95 ശതമാനം കൊവിഡ് രോഗികളും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ഹോം ഐസൊലേഷനില്‍ കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OOVID KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.