ബർലിൻ: ജർമനിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 16 ലധികം പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ലെവർകുസെനിലെ കെമിക്കൽ പാർക്കിൽ ചൊവ്വാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.
സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരോട് തത്ക്കാലം വീട്ടിനുള്ളിൽ തന്നെ ഇരിക്കാൻ അധികൃതർ നിർദ്ദേശം നൽകി.ബയർ, ഇവോണിക് ഇൻഡസ്ട്രീസ്, ലാൻസെസ് എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ പ്രവർത്തിക്കുന്ന വ്യവസായ പാർക്കിലാണ് സംഭവിച്ചത്.
ഫാക്ടറിയുടെ മാലിന്യ നിർമാർജ്ജന പ്ലാന്റിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വലിയ സ്ഫോടനമാണുണ്ടായതെന്നും അതിന്റെ പ്രകമ്പനം കിലോമീറ്റർ ദൂരത്തേക്ക് വരെ അനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ തീവ്രതയിൽ ചില വീടുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |