തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവ് തന്റെ നിലപാടുകൾക്കുളള അംഗീകാരമെന്ന് കേസിലെ സർക്കാർ അഭിഭാഷകയായിരുന്ന മുൻ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ബീനാ സതീഷ് പറഞ്ഞു.
കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനാൽ നേരിടേണ്ടിവന്നത് കടുത്ത എതിർപ്പുകളും ഒറ്റപ്പെടുത്തലുകളുമാണ്. മാനസിക സംഘർഷങ്ങളെ തുടർന്ന് ചികിത്സ തേടേണ്ടിവന്നു.
കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജിയെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഞാൻ അനുകൂലിച്ചിരുന്നില്ല. തുടർന്ന് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റി. വിരമിക്കാൻ ഏഴു മാസം ശേഷിക്കേയായിരുന്നു ചട്ടവിരുദ്ധ സ്ഥലമാറ്റം. നല്ലൊരു ടോയ്‌ലെറ്രു പോലുമില്ലാത്ത ആലപ്പുഴ ഓഫീസിലേക്കുള്ള സ്ഥലംമാറ്റം തീർത്തും അപ്രതീക്ഷിതമായിരുന്നു. 21 വർഷത്തെ സർവീസിനിടെ ഒരു കുറ്റാരോപണ മെമ്മോ പോലും സ്വീകരിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. വഞ്ചിയൂർ കോടതി മുതൽ സുപ്രീംകോടതിവരെ തന്റെ നിലപാടുകൾ അംഗീകരിച്ചതിൽ സംതൃപ്തിയുണ്ട് - ബീന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |