ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്രം
കൊളംബോ : ക്രുനാൽ പാണ്ഡ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലും അദ്ദേഹവുമായി സമ്പർക്കമുണ്ടായ എട്ടു താരങ്ങൾ ഐസൊലേഷനിലായതിനാലും ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ റിസർവ് താരങ്ങളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നാലുവിക്കറ്റ് തോൽവി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 132 റൺസേ നേടിയുളളൂ. ലങ്ക രണ്ട് പന്തുകൾ ബാക്കിനിൽക്കേയാണ് വിജയം കണ്ടത്.
മലയാളി കൂടിയായ ദേവ്ദത്ത് പടിക്കൽ ഉൾപ്പെടെ നാല് താരങ്ങളാണ് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറിയത്. റിതുരാജ് ഗെയ്‌ക്ക്‌വാദ്. ചേതൻ സക്കാരിയ, നിധീഷ് റാണ എന്നിവരാണ് ഇന്നലെ ദേവ്ദത്തിനൊപ്പം ആദ്യമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്.
ഓപ്പണർമാരായി ഇറങ്ങിയ നായകൻ ശിഖർ ധവാനും (40) റിതുരാജും (21) ചേർന്ന് ആദ്യ ഏഴോവറിൽ 49 റൺസ് കൂട്ടിച്ചേർത്തു. ഫസ്റ്റ് ഡൗണായി ഇറങ്ങിയ ദേവ്ദത്ത് 23 പന്തുകൾ നേരിട്ട് ഓരോ ഫോറും സിക്സുമടക്കം 29 റൺസ് നേടി പുറത്തായി. സഞ്ജു സാംസണിനും അവസരം മുതലാക്കാനായില്ല. നേരിട്ട 13 പന്തുകളിൽ 7 റൺസ് മാത്രമെടുത്ത് ക്ളീൻ ബൗൾഡാവുകയായിരുന്നു സഞ്ജു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |