പാലക്കാട്: പത്തിരിപ്പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടത്തിയതായി പരാതി. പട്ടിക ജാതി-പട്ടികവർഗ കമ്മിഷൻ നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അദ്ധ്യാപകനായ പ്രശാന്തിനാണ് ഉച്ചഭക്ഷണത്തിന്റെ ചുമതല.പ്രശാന്തിന് ക്രമക്കേടിൽ പങ്കുണ്ടെന്ന് കാണിച്ച് പിടിഎ ഭാരവാഹികളാണ് പട്ടികജാതി- പട്ടികവർഗ കമ്മിഷന് പരാതി നൽകിയത്. തുടർന്നാണ് കമ്മിഷൻ പരിശോധന നടത്തിയത്.
പ്രശാന്ത്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സ്‌ക്കൂളിലേക്ക് സാധനങ്ങൾ നൽകിയ കച്ചവടക്കാർ തുടങ്ങിയവരിൽ നിന്നും കമ്മിഷൻ മൊഴിയെടുത്തു.2013 -2018 കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മിഷൻ അറിയിച്ചു.
ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ബില്ലുകളാണ് അരിയും സാധനങ്ങളും വാങ്ങിയ കണക്കിൽ നൽകിയതെന്നാണ് സൂചന. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം പ്രശാന്ത് നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |