കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. എൻഐഎ കേസിൽ ജാമ്യം തേടി പ്രതികളായ സ്വപ്‌ന സുരേഷും, സരിത്തും ഉൾപ്പടെയുള്ള പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ യു എ പി എ നിലനിൽക്കാൻ പര്യാപ്തമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും, അതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ സ്വർണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
നേരത്തെ എൻ ഐ എ കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സ്വപ്‌ന സുരേഷും സരിത്തും ഉൾപ്പടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. 2020 ജൂലായ് 12നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻ ഐ എ അറസ്റ്റ് ചെയ്തത്. കസ്റ്റംസും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ നേരത്തെ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |