വാഷിംഗ്ടൺ: അമേരിക്കയിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ചില സാഹചര്യങ്ങളിൽ മാസ്‌ക് നിർന്ധമാക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് റിപബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി.ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയേയും സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിനേയും (സി.ഡി.സി) വിമർശിച്ച മക്കാർത്തി, ഇത് ഇന്ത്യയിൽ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പരിഹസിച്ചു.ജനപ്രതിനിധിസഭയിൽ മാസ്‌ക് നിയമം പുനഃസ്ഥാപിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ബില്ലിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ഡി.സിയുടെ ഏറ്റവും പുതിയ ശുപാർശകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, റിപ്പോർട്ട് ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഒരു ഡോക്ടറുമായി താൻ നടത്തിയ സംഭാഷണത്തെക്കുറിച്ച് പരാമർശിച്ച മക്കാർത്തി, തുടർന്ന് അമേരിക്കയിൽ അംഗീകാരമില്ലാത്ത ഒരു വാക്‌സിനേഷനെക്കുറിച്ച് ഇന്ത്യയിൽ നിന്നുള്ള പഠനം അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ടെന്ന് പരിഹസിച്ചു.
'മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഇന്ത്യയിലെ ഒരു പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതും അമേരിക്കയിൽ അംഗീകരിക്കപ്പെടാത്ത ഒരു വാക്‌സിനെക്കുറിച്ച്. ഇത് നമ്മുടെ സ്‌കൂളുകൾ അടച്ചിടാനുള്ള ഒരു പദ്ധതിയായിരിക്കുമോ?' മക്കാർത്തി ചോദിച്ചു. മറ്റൊരു റിപബ്ലിക്കൻ നേതാവ് ഡാൻ ക്രെൻഷോ മക്കാർത്തിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം, മക്കാർത്തിയെ 'മണ്ടൻ' എന്ന് വിമർശിച്ച സ്പീക്കർ നാൻസി പെലോസി അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |