SignIn
Kerala Kaumudi Online
Thursday, 25 April 2024 10.40 PM IST

ഓണം ഒന്ന് നാട് മൂന്ന്

aa

നമിത പ്രമോദിന്റെ  ഓണം  കൊച്ചിയിലെ  വീട്ടിലായിരിക്കും

കുമരകം  ഓണം

അച്ഛന്റെ വീട്  കോട്ടയം കുമരകത്ത്. അമ്മയുടേത് തിരുവനന്തപുരത്ത്. ഇപ്പോൾ ഞങ്ങൾകൊച്ചിയിൽ. അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ ഇന്ന് വരെ മൂന്ന് നാട്ടിലെ മൂന്നോണം കൂടിയിട്ടുണ്ട്. അച്ഛന്റെ വീടും സ്ഥലവുമൊക്കെ ഗ്രാമ പ്രദേശമാണ്.അതുകൊണ്ട് അവിടെ പോകുമ്പോൾ അതിരാവിലെ എണീറ്റ് അത്തപ്പൂക്കളത്തിന് വേണ്ടി പൂവ് പറിക്കാൻ പോകും. നിറയെ വയലും തോടുമൊക്കെയുള്ള ഒരു കുഞ്ഞു ഗ്രാമം .ഞങ്ങൾക്ക് അതെല്ലാം പുതിയ അനുഭവവും ആഹ്ലാദവുമായിരുന്നു. തൂവെള്ള നിറത്തിലെ തുമ്പ പൂ കാണുന്നത് തന്നെ അവിടെ പോയപ്പോഴായിരുന്നു. തുമ്പയും മൂക്കുറ്റിയും തുടങ്ങി പലനിറത്തിലുള്ള പല മണമുള്ള പൂക്കൾ. വലിയ അത്തപ്പൂക്കളം നിറയാനുള്ള പൂക്കൾ ഉത്സാഹത്തിൽ പറിക്കുമായിരുന്നു. മിക്കപ്പോഴും തിരുവോണ ദിവസം കുമരകത്തായിരിക്കും.

തിരുവനന്തപുരം ഓണം

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഓണം ആഘോഷിച്ചത് തിരുവനന്തപുരത്തായിരിക്കും. അവിടെ പൂ പറിക്കാൻ പോവാനൊന്നും ഓപ്ഷൻ ഇല്ലെങ്കിലും വാങ്ങിയ പൂവുമായി വലിയ അത്തപ്പൂക്കളം ഇടും. സ്‌കൂൾ ഓണവും ആഘോഷമാക്കാറുണ്ട്. അതൊക്കെയാണ് തിരുവനന്തപുരത്തെ ഓണം ഓർമ്മകൾ.

കൊച്ചി ഓണം

കൊച്ചിയിൽ വന്നതിനു ശേഷമാണ് ആഘോഷങ്ങളുടെ പകിട്ട് കൂടിയത്. ഇവിടെ വന്നതിനു ശേഷം ക്രിസ്മസ് , ഓണം പെരുന്നാൾ എല്ലാ ഫെസ്റ്റിവൽസും ആഘോഷിക്കും. ഇവിടെഒരുപാട് മുസ്ലിം ക്രിസ്ത്യൻ സുഹൃത്തുക്കളുണ്ട്. ഓണത്തിന് ഞങ്ങൾ ഫാമിലി ഫ്രണ്ട്‌സെല്ലാം ഒത്തുകൂടും. എല്ലാവരും കൂടുമ്പോൾ ഒരു ഓളമാണ്. ആഘോഷമാണ്. ഒരുമിച്ച് സദ്യ ഒരുക്കി എല്ലാവരും കൂടി ഇരുന്നു കഴിക്കുന്നതെല്ലാം  പ്രത്യേക അനുഭവമാണ്. കഴിഞ്ഞ തവണ മാത്രമാണ് അത് നടക്കാതിരുന്നത്. ഇത്തവണത്തെ കാര്യം മുൻകൂട്ടി പറയാനും പറ്റില്ല.

ഓണക്കോടി അന്നും ഇന്നും

ചെറുപ്പത്തിൽ ഓണക്കോടി അമ്മമ്മയോടും അപ്പൂപ്പനോടും ആദ്യമേ പറഞ്ഞുവയ്ക്കും. എന്റെ സമപ്രായക്കാരനായ കസിനും ഞാനും മത്സരമാണ് ആർക്കാണ് ഏറ്റവും കൂടുതൽ ഓണക്കോടി കിട്ടുക എന്ന കാര്യത്തിൽ. എല്ലാവരോടും ആദ്യമേ പറഞ്ഞു വയ്ക്കുന്നത് കൊണ്ട് അവർക്ക് വാങ്ങിതരാതിരിക്കാൻ നിർവാഹമില്ലാല്ലോ. അടുത്ത ഓണം വരെ ഇടാനുള്ള ഓണക്കോടി കിട്ടാറുണ്ട്. പുത്തൻ ഉടുപ്പിന്റെ മണമെല്ലാം വല്ലാത്തൊരു സന്തോഷം നൽകുമായിരുന്നു. ഇപ്പോൾ ഓണക്കോടിയൊന്നും എടുക്കാറില്ല. കഴിഞ്ഞ വർഷം എടുത്ത അതേ സെറ്റ് സാരിയായിരിക്കും ഈ വർഷവും ഇടുന്നത് . പക്ഷേ ബ്ലൗസും ഹെയർ സ് െെറ്റലും  മാറും.  അതാണ് ഇപ്പോഴത്തെ ഓണക്കോടി.

സദ്യ പ്രിയം

പൊതുവെ പച്ചക്കറികളോട് താത്പര്യമുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ചോറിനേക്കാൾ കൂടുതൽ അവിയൽ എന്റെ ഇലയിൽ കാണും. മധുരക്കറി, സാമ്പാർ ,പച്ചടി ,തോരൻ , കിച്ചടി തുടങ്ങി സദ്യയിലെ ഒട്ടുമിക്ക വിഭവങ്ങളും പ്രിയമാണ്. അമ്മയുടെ സാമ്പാറാണ് ഏറ്റവുമിഷ്ടം. എനിക്കാണേൽ അവിയലും സാമ്പാറുമൊന്നും ഉണ്ടാക്കാൻ അറിയില്ല. പക്ഷേ നന്നായി ബിരിയാണിയുണ്ടാക്കും.നോൺ വെജ് പാകം ചെയ്യാനാണ്  കൂടുതൽ ഇഷ്ടം.

അടുത്തത് ത്രില്ലർ
വിനിൽ സക്കറിയ വർഗീസ് സംവിധാനം ചെയ്യുന്ന രജനി എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം മാറിവന്നതിനു ശേഷം ചിത്രീകരണം തുടങ്ങനാണ് തീരുമാനം. കാളിദാസ് ജയറാമാണ് നായകൻ . ത്രില്ലർ ചിത്രമാണ്.  ജയേട്ടൻ (ജയസൂര്യ ) നായകനാകുന്ന ഈശോ എന്ന ചിത്രത്തിലും  നായികയായി അഭിനയിച്ചു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തിയേറ്ററുകൾ അടഞ്ഞു കിടക്കുന്ന  സാഹചര്യത്തിൽ ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ ആശ്വാസമാണ്. ഒരുപാട് നല്ല ചിത്രങ്ങൾ ഒ ടി ടിയിലൂടെ റിലീസ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAMITHA PRAMOD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.