SignIn
Kerala Kaumudi Online
Saturday, 20 April 2024 7.48 AM IST

ചർച്ച നടത്തി താലിബാനും ചൈനയും

china-and-taliban

ബീജിംഗ്: ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി വടക്കൻ ചൈനീസ് നഗരമായ ടിയാൻജിനിൽ കൂടിക്കാഴ്ച നടത്തി ഭീകര സംഘടനയായ താലിബാന്റെ ഒൻപതംഗ പ്രതിനിധികൾ.

അഫ്ഗാനിൽ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് താലിബാന്റെ സന്ദർശനം.

അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്ഥാന്റെ പല ഭാഗങ്ങളും താലിബാൻ പിടിച്ചടക്കിയിരുന്നു. അഫ്ഗാനിലെ നിലവിലെ സുരക്ഷാപ്രശ്‌നങ്ങളിൽ അയൽരാജ്യമായ ചൈനയ്ക്കും ആശങ്കയുണ്ട്. അടുത്തിടെ ഇറാനിലും താലിബാൻ പ്രതിനിധികൾ എത്തിയിരുന്നു. ഇവിടെവച്ച് അഫ്ഗാൻ പ്രതിനിധികളുമായും താലിബാൻ ചർച്ച നടത്തിയിരുന്നു.

അഫ്ഗാനിലെ സമാധാന പ്രക്രിയയും സുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്തെന്ന് താലിബാൻ വക്താവ് മുഹമ്മദ് നയീം അറിയിച്ചു. അഫ്ഗാൻ മണ്ണിൽ നിന്ന് ചൈനയ്‌ക്കെതിരെ നീങ്ങാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഉറപ്പു നല്‍കിയതായി മുഹമ്മദ് പറഞ്ഞു.

അഫ്ഗാനിലെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കാമെന്ന് അറിയിച്ചതായും താലിബാന്‍ പറഞ്ഞു.

അതേസമയം, അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനും പുനർനിർമാണ നടപടികൾ വേഗത്തിലാക്കാനും താലിബാൻ മുഖ്യ പങ്കുവഹിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം വാംഗ് യി പറഞ്ഞു.

ചൈനയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ഈസ്റ്റ് തുർക്ക്മെനിസ്ഥാൻ ഇസ്ലാമിക് മൂവ്‌മെന്റിനെതിരെ താലിബാൻ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

പടിഞ്ഞാറൻ നഗരമായ ഷിംഗ്ജിയാംഗിൽ സജീവമായ സംഘടനയാണിത്.

@അഫ്ഗാനിൽ സ്ഥിതി രൂക്ഷം

അതേസമയം, അഫ്ഗാനിലെ 70% പ്രദേശങ്ങളും താലിബാൻ പിടിച്ചടക്കി. അഫ്ഗാൻ സൈന്യത്തിനെതിരെ ശക്തമായ ആക്രമണമാണ് താലിബാൻ നടത്തുന്നത്. കാണ്ഡഹാറിൽ നിന്നും പാലായനം ചെയ്യുന്ന കുടുംബങ്ങൾ സർക്കാർ ക്യാംപുകളിൽ അഭയം തേടുകയാണ്. പല പ്രദേശങ്ങളും പട്ടിണിയിലാണ്. സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷണമാണ് പലരുടെയും ആശ്രയം.

@ ഹാസ്യകലാകാരന്റെ മണത്തിൽ പങ്കില്ലെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഹാസ്യകലാകാരനായ ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന നാസർ മുഹമ്മദിന്റെ മരണത്തിൽ പങ്കില്ലെന്ന് ഭീകരസംഘടനായ താലിബാൻ. കൊലപാതകത്തിന് പിന്നിൽ താലിബാനാണെന്ന് അദ്ദേഹത്തിന്റെ കുടുംബവും ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാസർ കൊല്ലപ്പെട്ടത്. അജ്ഞാതർ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
നാസർ മുൻപ് കാണ്ഡഹാർ പൊലീസിൽ ജോലി ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CHINA AND TALIBAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.