ടൂണിസ്: ടുണീഷ്യയുടെ ഭരണം കൈപ്പിടിയിൽ ഒതുക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഖൈസ് സഈദ്. പാർലമെന്റ് പിരിച്ചു വിട്ട ഖൈസ് പ്രധാനമന്ത്രിയേയും പുറത്താക്കി. ജുഡിഷ്യൽ അധികാരങ്ങളും തന്റേത് മാത്രമാക്കി ഉത്തരവിറക്കി.തന്നെ എതിർക്കാൻ സാദ്ധ്യതയുളള മുതിർന്ന ഉദ്യോഗസ്ഥരെയും കൂട്ടമായി പുറത്താക്കി.
ഏകാധിപത്യം നടപ്പാക്കാനുള്ള ഖൈസിന്റെ ശ്രമങ്ങൾക്കെതിരെ ഭരണകക്ഷിയായ അന്നഹ്ദ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പഴുതുകൾ എല്ലാം അടച്ചാണ് ഖൈസ് അധികാരം ഉറപ്പിച്ചിരിക്കുന്നത്.
അതേസമയം, ഒരു മാസത്തേക്ക് പാർലമെന്റ് പിരിച്ചുവിട്ടെന്ന് ഉത്തരവിറക്കിയ നടപടിക്ക് ഭരണഘടനയുടെ അംഗീകാരം നേടിയെടുക്കാനാവില്ല.
@ 2010 അവസാനം സൈനുൽ ആബിദീൻ ബിൻ അലിയുടെ പതിറ്റാണ്ടുകൾ നീണ്ട എകാധിപത്യത്തിനെതിരെ പ്രക്ഷോഭം നടത്തി. അലി അധികാരത്തിൽ നിന്നിറങ്ങിയെങ്കിലും കടുത്ത സാമ്പത്തിക തകർച്ചയും രാഷ്ട്രീയ അനിശ്ചിതത്വവും ടുണീഷ്യ അനുഭവിച്ചു. കൊവിഡ് മഹാമാരി ടുണീഷ്യയെ കൂടുതൽ പ്രതിരോധത്തിലാക്കി. സർക്കാരിനെതിരെ ജനം തെരുവിലിറങ്ങിയത് അവസരമായി കണ്ട ഖൈസിനെ പ്രഖ്യാപിച്ചതിനെതിരെയും അനുകൂലിച്ചും രാജ്യത്ത് വാദമുഖങ്ങൾ ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |