കോപൻഹേഗൻ: സിറിയൻ അഭയാർത്ഥികളെ മടക്കി അയക്കാനുള്ള ഡാനിഷ് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി അഭിഭാഷകർ. ഇതേ രീതി മറ്റു രാജ്യങ്ങളും പിന്തുടരാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ച് യൂറോപ്യൻ മനുഷ്യാവകാശ കോടതിയെയാണ് ഇവർ സമീപിക്കുന്നത്.
നേരത്തെ ഡെൻമാർക്കിലെത്തിയ നിരവധി പേരുടെ താത്കാലിക താമസ അനുമതി പുതുക്കാൻ നൽകിയ അപേക്ഷ അടുത്തിടെ സർക്കാർ കൂട്ടമായി തള്ളിയിരുന്നു. 1,200 ഓളം സിറിയൻ അഭയാർത്ഥികളെ ബാധിക്കുന്ന നീക്കമാണിത്. അഭയാർത്ഥികൾക്കു വേണ്ടി ലണ്ടൻ
ആസ്ഥാനമായുള്ള അഭിഭാഷകരുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിക്കുക. ജനീവ കരാറിനെതിരാണ് നീക്കമെന്നും ഡമസ്കസ് നിലവിൽ സുരക്ഷിതമല്ലെന്നും അഭിഭാഷകയായ ഗുർണിക പറഞ്ഞു.
58 ലക്ഷം ജനസംഖ്യയുള്ള ഡെന്മാർക്കിൽ 35000 സിറിയൻ വംശജരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |