പത്തനംതിട്ട : ജില്ലയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. 5281 പേരാണ് ഇപ്പോൾ രോഗബാധിതരായിട്ടുള്ളത്. ഇന്നലെ 568 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 567 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഒരു കുടുംബത്തിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ആ കുടുംബത്തിലെ എല്ലാവർക്കും അതിനോട് ബന്ധപ്പെട്ട് നിൽക്കുന്നവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. മറ്റ് പലർക്കും എവിടെ നിന്ന് രോഗ ബാധിതനായി എന്നു പോലും അറിയാത്ത സ്ഥിതിയാണ്. ആദ്യ ഘട്ടങ്ങളിൽ കൊവിഡിനോട് കാണിച്ച ജാഗ്രത ഇപ്പോൾ പലർക്കും ഇല്ലെന്നതാണ് കൊവിഡ് വർദ്ധിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഇന്നലെ കൊവിഡ് ബാധിതരായ നാല് പേർ മരിച്ചു.
ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.98 ശതമാനം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ കർശന നിയന്ത്രണം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കൊവിഡ് അതിതീവ്ര വ്യാപന സ്വഭാവമുള്ള ഡി കാറ്റഗറിയിൽ ആയിട്ടുള്ളതിനാൽ അവശ്യ സേവന മേഖല ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിച്ചു. മെഡിക്കൽ സ്റ്റോറുകൾക്ക് രാത്രി 10 മണി വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ വൈകിട്ട് ഏഴുവരെ പാഴ്‌സലായി മാത്രം ആഹാരം നൽകാവുന്നതും ബേക്കറി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഉച്ചയ്ക്ക് രണ്ടു വരെ മാത്രം പ്രവർത്തിക്കാവുന്നതുമാണ്. പാൽ, പത്രം എന്നിവ രാവിലെ 8 ന് മുൻപ് വിതരണം പൂർത്തിയാക്കണം. മത്സ്യ , മാംസ വ്യാപാരം രാവിലെ 10 ന് തന്നെ അവസാനിപ്പിക്കണം. പൊതു ഗതാഗത സൗകര്യം, തൊഴിലുറപ്പ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ അനുവദിച്ചിട്ടില്ല. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 ആളുകൾ മാത്രം. ആരാധനാലയങ്ങളിൽ പ്രവേശനമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |