കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തിവെച്ച എക്സ്‌പ്രസ് ട്രെയിനുകളിൽ മൂന്നെണ്ണം ഒഴികെ മറ്റെല്ലാ സർവീസുകളും പുനഃരാരംഭിച്ചതോടെ പാലക്കാട് ഡിവിഷനിലെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് നീങ്ങുന്നു.
മംഗലാപുരം - ചെന്നൈ എഗ്‌മോർ - മംഗലാപുരം എക്സ്‌പ്രസ് , മംഗലാപുരം - സാന്ദ്രാഗച്ചി - മംഗലാപുരം എക്സ്‌പ്രസ് . കന്യാകുമാരി - മുംബയ് - കന്യാകുമാരി എക്സ്‌പ്രസ് എന്നിവ ഒഴികെയുള്ള എല്ലാ ദീർഘദൂര ടെയിനുകളും ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ പാസഞ്ചർ വണ്ടികളിൽ രണ്ടെണ്ണം മാത്രമെ പുനഃരാരംഭിച്ചിട്ടുള്ളു. മംഗലാപുരം - കോയമ്പത്തൂർ - മംഗലാപുരം ഫാസ്റ്റ് പാസഞ്ചറും കണ്ണൂർ - കോയമ്പത്തൂർ - കണ്ണൂർ ഫാസ്റ്റ് പാസഞ്ചറും. മറ്റു ഹ്രസ്വദൂര പാസഞ്ചർ ട്രെയിനുകൾക്ക് ഇനിയും സമയമെടുത്തേക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യാത്രക്കാർ പാസഞ്ചർ ട്രെയിനുകളിൽ ഇടിച്ചുകയറുമെന്ന ആശങ്ക കാരണമാണ് സർവീസ് പുന:രാരംഭിക്കുന്നതിലുള്ള കാലതാമസം.
ഇപ്പോൾ ഒാടുന്ന എക്സ്‌പ്രസ് ട്രെയിനുകളിലെല്ലാം ശരാശരി യാത്രക്കാരുണ്ട്. യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിലുമേറെ വരുന്ന സാഹചര്യത്തിൽ കോയമ്പത്തൂർ - ജബൽപൂർ - കോയമ്പത്തൂർ പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിനിൽ മൂന്ന് കോച്ച് കൂട്ടുന്നുണ്ട്. രണ്ട് സ്ളീപ്പർ കോച്ചും ഒരു സിറ്റിംഗ് കോച്ചുമാണ് കൂടുതലായുണ്ടാവുക.
ജബൽപൂർ - കോയമ്പത്തൂർ ട്രെയിനിൽ ഇന്ന് മുതലും കോയമ്പത്തൂർ - ജബൽപൂർ ട്രെയിനിൽ ആഗസ്റ്റ് രണ്ട് മുതലും കൂടുതൽ കോച്ചുകളുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |