കുന്നംകുളം: അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത് രണ്ട് ജീവനുകൾ. കുന്നംകുളം വെള്ളിത്തിരുത്തി സ്വദേശികളായ കണ്ണഞ്ചേരി വീട്ടിൽ സ്മിത (46), മകൾ ശ്രീലക്ഷ്മി (17) എന്നിവരുടെ ജീവനാണ് കുന്നംകുളം അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ മൂലം രക്ഷിക്കാനായത്. അമ്മ സ്മിത കാൽവഴുതി കിണറ്റിൽ വീഴുന്നത് കണ്ട മകൾ ശ്രീലക്ഷ്മി അമ്മയെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്തുചാടി എന്നാണ് ഇരുവരും പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഉടൻതന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ കുന്നംകുളം അഗ്‌നിരക്ഷാസേന നിമിഷനേരംപോലും കളയാതെ ഫയർ ഓഫീസർ പവിത്രൻ കിണറ്റിലിറങ്ങി കയർ ഉപയോഗിച്ച് ഇരുവരെയും കരക്ക് കയറ്റി. തുടർന്ന് കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ് ടി.ഒ ബെന്നി മാത്യു, എസ്.എഫ്.ആർ.ഒ പി.ടി അലക്‌സാണ്ടർ, എഫ്.ആർ.ഒമാരായ സജിൻ, ഷിജു, ഹരികൃഷ്ണൻ, സുമിത്രൻ, ഡ്രൈവർ ഷിംജു, ഹോംഗാർഡ് ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |