മുംബയ് : മഹാരാഷ്ട്രയിൽ ബാങ്ക് കൊള്ളയടിച്ചത് മുൻ മാനേജറെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിരാറിലെ ഐ സി ഐ സി ഐ ബാങ്ക് ശാഖയിൽ കൊള്ള നടന്നത്. ബാങ്ക് മാനേജറെ കൊലപ്പെടുത്തിയാണ് രണ്ടംഗ സംഘം കൊള്ള നടത്തിയത്. കൊള്ള നടക്കുമ്പോൾ ബാങ്കിൽ മാനേജറും കാഷ്യറും അടക്കം രണ്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. മാനേജറും കാഷ്യറും അടക്കം രണ്ട് പേർ മാത്രമുള്ള സമയത്ത് ഇരച്ച് കയറി എത്തിയ രണ്ടംഗ സംഘം മാനേജരെയും കാഷ്യറിനെയും കത്തിമുനയിൽ നിർത്തി ലോക്കറിലേക്ക് കൊണ്ടു പോയി. പണം ബാഗിൽ നിറയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ മാനേജർ അലാറം ബെൽ അമർത്താൻ ശ്രമിച്ചതോടെ കൊള്ള സംഘത്തിലൊരാൾ റേസർ ഉപയോഗിച്ച് മാനേജറെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കാഷ്യറിനെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തെത്തിയ കാഷ്യറാണ് ബഹളം വച്ച് ആളെക്കൂട്ടിയത്. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൾ ആൾക്കൂട്ടം ഓടിയൊളിക്കാൻ ശ്രമിച്ച ഒരാളെ പിടികൂടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് പിടിയിലായ ആൾ ഇതേ ശാഖയിൽ മുൻപ് മാനേജറായി ജോലി ചെയ്യുകയായിരുന്നു എന്ന് മനസിലായത്. പ്രതിയായ മുൻ ബാങ്ക് മാനേജർക്ക് ബാങ്കിന്റെ പ്രവർത്തനവും മാസാവസാനത്തിലെ ജീവനക്കാരുടെ ഷെഡ്യൂളും അറിയാമായിന്നതിനാലാണ് ഈ ദിവസവും സമയവും തിരഞ്ഞെടുത്തത്. ഇപ്പോൾ ഇയാൾ ആക്സിസ് ബാങ്കിൽ മാനേജരായി ജോലി നോക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |