രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സണ്ണി ജയസൂര്യയുടെ നൂറാമത്തെ ചിത്രം
നൂറ് ചിത്രങ്ങൾ പൂർത്തിയാക്കിയതിന്റെ ആഹ്ളാദത്തിലാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സണ്ണിയാണ് ജയസൂര്യയുടെ നൂറാമത്തെ ചിത്രം.
രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് സണ്ണി. രഞ്ജിത്ത് ശങ്കറിനോടൊപ്പം ചേർന്ന് സണ്ണി നിർമ്മിക്കുന്നതും ജയസൂര്യ തന്നെയാണ്.
''നൂറ് സിനിമകളിൽ അഭിനയിച്ചുവെന്നത് സന്തോഷമുള്ള കാര്യമാണ്. നൂറാമത്തെ സിനിമയായതുകൊണ്ട് സണ്ണിക്ക് വേണ്ടി പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്തിയില്ല. ലോക് ഡൗൺ സമയത്ത് അങ്ങനെയൊരു സിനിമയെപ്പറ്റി രഞ്ജിത്തും ഞാനും ചർച്ച ചെയ്തത്. ആ സമയത്തല്ലാതെ സണ്ണി ചെയ്യാൻ പറ്റില്ല. എല്ലാം ഒത്തുവന്നപ്പോൾ ചെയ്തു. ഞാൻ മാത്രമാണ് ആ സിനിമയിൽ അഭിനേതാവായുള്ളത്. ഒരാൾ മാത്രം അഭിനയിക്കുന്ന സിനിമയെന്നതാണ് സണ്ണിയുടെ സവിശേഷത."" ജയസൂര്യ പറഞ്ഞു.
അനശ്വര നടൻ സത്യന്റെ ബയോപിക്കാണ് ജയസൂര്യ ഏറ്റവും ആവേശപൂർവം കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്ന്.
നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഡിസംബറിൽ തുടങ്ങി ഒാണത്തിന് റിലീസ് ചെയ്യാനായിരുന്നു പ്ളാൻ. ചിത്രീകരണത്തിനായുള്ള സെറ്റ് വർക്കുകൾ തുടങ്ങുംമുൻപേ കൊവിഡ് വ്യാപനത്തെ തുടർന്ന് സിനിമ നീട്ടിവയ്ക്കുകയായിരുന്നു.മറ്റേതൊരു കഥാപാത്രം ചെയ്യുമ്പോഴും അഭിനേതാവിന് ഒരു സ്വാതന്ത്ര്യമുണ്ട്. സംവിധായകനോടും ചർച്ച ചെയ്ത് ആ കഥാപാത്രത്തെ രൂപപ്പെടുത്തിയെടുക്കാം. പക്ഷേ ജീവിച്ചിരുന്ന ഒരാളെ പുനരവതരിപ്പിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. ക്യാപ്ട നിൽ വി.പി. സത്യനെ അവതരിപ്പിച്ചപ്പോൾ സൂക്ഷ്മത പുലർത്തിയിരുന്നു. ഇനി സത്യൻ മാഷിനെ അവതരിപ്പിക്കുമ്പോഴും ആ സൂക്ഷ്മതയും ജാഗ്രതയുമുണ്ടാവും. ""
കൊവിഡ് വ്യാപനത്തെതുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പല പ്രോജക്ടുകളും മാറ്റിവയ്ക്കേണ്ടിവന്നുവെന്ന് ജയസൂര്യ പറയുന്നു.
കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന കത്തനാർ, മെട്രോമാൻ ഇ. ശ്രീധരന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന രാമസേതു ത്രിഡിയിൽ ഒരുങ്ങുന്ന ആടിന്റെ മൂന്നാം ഭാഗം എന്നിവയാണ് ജയസൂര്യയുടേതായി അനൗൺസ് ചെയ്ത മറ്റു സിനിമകൾ.
ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോയുടെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാകാനുണ്ട്. നാദിർഷ സംവിധാനം ചെയ്യുന്ന ത്രില്ലറായ ഇൗശോയുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. സുനീഷ് വാരനാടിന്റെതാണ് ഇൗശോയുടെ രചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |