കാബൂൾ : അഫ്ഗാനിസ്ഥാലെ ജനപ്രീയ ഹാസ്യതാരം ഖാഷാ സ്വാൻ എന്നറിയപ്പെട്ടിരുന്ന നാസർ മുഹമ്മദിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി താലിബാൻ. ഇദ്ദേഹത്തെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇതോടെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വാദിച്ചിരുന്ന താലിബാൻ , കുറ്റം സമ്മതിക്കാൻ നിർബന്ധിതരാകുകയായിരുന്നു. ഇത് തങ്ങളുടെ സംഘത്തിൽ പെട്ടവരാണെന്നും ഇവരെ അറസ്റ്റ് ചെയ്തതാണെന്നും താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.കഴിഞ്ഞ വ്യാഴാഴ്ചയാണ് രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി തോക്കുധാരികൾ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഹാസ്യതാരത്തിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മുൻപ് അഫ്ഗാൻ പൊലീസിൽ സേവനം അനുഷ്ടിച്ചിരുന്നയാളാണ് നാസർ മുഹമ്മദ്. ഇതോടെ കൊലപാതകത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താലിബാൻ നേതൃത്വം. നാസർ മുഹമ്മദ് ഹാസ്യനടൻ മാത്രമായിരുന്നില്ലെന്നും പൊലീസുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നയാളാണെന്നും അവർ വാദിക്കുന്നു.
അതേസമയം ഇദ്ദേഹത്തിന്റെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന്റെ മരണത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ച് കൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |