കണ്ണൂർ :വളപട്ടണം പൊലീസാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസന്വേഷിച്ചത്. ഡിവൈ.എസ്.പി കെ .കെ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.അന്വേഷണ സമയത്ത് ദുബൈയിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി ജസീലിനെ അന്നത്തെ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ ഇന്റർപോളിന്റെ സഹായത്തോടെയാണ് നാട്ടിൽ എത്തിച്ചത്.
ഔദ്യോഗിക സ്ഥാനത്തിരുന്ന് ബാങ്കിനെ ചതിച്ച് വിശ്വാസ വഞ്ചന നടത്തൽ, വ്യജ രേഖ ചമയ്ക്കൽ, അക്കൗണ്ടിൽ കൃത്രിമം കാണിക്കൽ, വ്യാജരേഖ ചമച്ച് ഒറിജിനലായി ഉപയോഗിക്കൽ, ഔദ്യോഗിക സ്ഥാനത്തിരുന്ന് അഴിമതി നടത്തൽ, തെളിവ് നശിപ്പിക്കൽ,
ഗൂഢാലോചന തുടങ്ങി ഐ.പി.സിയിലെ 409, 420, 468, 471, 465, 477 (എ), 201, 120 (എ), 109 എന്നീ വകുപ്പുകളും, അഴിമതി നിരോധന നിയമത്തിലെ 13 (1 സി) എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്.പതിറ്റാണ്ടായി ലീഗ് ഭരിക്കുന്ന ബാങ്കിൽ പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. മുസ്ലിംലീഗ് നേതാവായ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഡയറക്ടർമാരും ജീവനക്കാരുമടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |