റിയാദ് : കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി സൗദി. രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത വിദേശ വിനോദസഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്നും ടൂറിസ്റ്റ് വിസയുള്ളവർക്കുള്ള താത്ക്കാലിക പ്രവേശന വിലക്ക് ഓഗസ്റ്റ് 1 മുതൽ നീക്കുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്കാണ് പ്രവേശനം. അതേ സമയം ഉംറ തീർത്ഥാടനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ സൗദി അറേബ്യ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
സൗദി അംഗീകരിച്ച ഫൈസർ, അസ്ട്രാസെനക, മോഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നിവയുടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ഇല്ലാതെ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കും. എന്നാൽ സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |