ആര്യനാട്: സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പൊലീസ് പിടിയിലായ കുളപ്പട ആശാരിക്കോണം സ്വദേശിയായ സുബീഷിന്റെ പിതാവ് ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്ന സുനിൽ കുമാറിനെയും(42) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുളപ്പട സ്വദേശി ദീപുവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാളെ പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുകയും ഇവർ കുളിക്കുന്നതും മറ്റും കാമറയിൽ രഹസ്യമായി പകർത്തുകയും ചെയ്യുന്നതിന് സുഭീഷിനെതിരെ റസിഡന്റ്സ് അസോസിയേഷനുകളും നൂറോളം സ്ത്രീകളും ഒപ്പിട്ടു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഭീഷിനെ പൊലീസ് പിടികൂടിയത്. എന്നാൽ സുബീഷിനെ പൊലീസ് അറസ്റ്റ് ചെയ്യാൻ സഹായിച്ചത് ദീപുവാണെന്ന് ആരോപിച്ചാണ് സുനിൽ കുമാർ ദീപുവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.
സുനിൽകുമാർ ആര്യനാട് പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ്. ആര്യനാട് ഇൻസ്‌പെക്ടർ എൻ.ആർ. ജോസ്, സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, അജിത് വിക്രമൻ, പൊലീസുകരായ മനോജ്, അഖിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |