SignIn
Kerala Kaumudi Online
Thursday, 25 April 2024 6.32 AM IST

ഒളിമ്പിക്സ് ഒറ്റ നോട്ടത്തിൽ

olympics

ഇക്വിസ്ട്രിയനിൽ ആദ്യ ദിനം ഇന്ത്യയുടെ ഫൗവാദ് മിർസ ഏഴാം സ്ഥാനത്ത്.

വനിതാ ഫുട്ബാളിൽ സെമിയിൽ യു.എസ്.എയും കാനഡയും സ്വീഡനും ആസ്ട്രേലിയയും ഏറ്റുമുട്ടും.

ക്വാർട്ടറിൽ യു.എസ്.എ ഹോളണ്ടിനേയും കാനഡ ബ്രസീലിനേയും ഷൂട്ടൗട്ടിൽ തോൽപ്പിച്ചു. സ്വീഡൻ ജപ്പാനെ 3-1നും ആസ്ട്രേലിയ ഗ്രേറ്റ് ബ്രിട്ടണെ 4-3നും കീഴടക്കി.

ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ സ്വർണവും വെള്ളിയും ചൈനയ്ക്ക്. ഫൈനലിൽ ലോക രണ്ടാം നമ്പർ ടീമായ വാങ് യി ല്യു-ഹുവാങ് ഡോങ് പിങ് സഖ്യം ഷെങ് സി വെയ്-ഹുവാങ് യാ കിയോങ് സഖ്യത്തെ 21-17, 17-21, 21-19ന് കീഴടക്കി.

ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ചൈനിയുടെ മാ ലോംഗ് സ്വർണം നേടി. ചൈനയുടെ തന്നെ ഷെൻചോംഗിനാണ് വെള്ളി.

ടെന്നിസ് പുരുഷ ഡബിൾസിൽ ക്രൊയേഷ്യയ്ക്ക് സ്വർണവും വെള്ളിയും. നിക്കോളാ മെക്‌റ്റിച്ച് -മാറ്ര് പാവിച്ച് സഖ്യത്തിന് സ്വർണം.ക്രൊയേഷ്യയുടെ തന്നെ മാരിൻ ചിലിച്ച്-ഡോഡിജ് സഖ്യത്തെയാണ് അവർ ഫൈനലിൽ വീഴ്ത്തിയത്.

ഫെൻസിംഗ് ടീം ഇപ്പീയിൽ ജപ്പാൻ ചാമ്പ്യൻമാരായി. റഷ്യൻ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി.

ജൂഡോ പുരുഷൻമാരുടെ പ്ലസ് 100 കിലോഗ്രാം വിഭാഗത്തിൽ ചെക്ക്താരം ലൂക്കാസ് ക്രപലേക് ചാമ്പ്യനായി. വനിതകളുടെ 78 പ്ലസ് കിലോഗ്രാം വിഭാഗത്തിൽ ജപ്പാന്റെ അകിര സോനെക്കാണ് സ്വർണം.

നീന്തലിൽ വനിതകളുടെ 200 മീറ്രർ ബ്രെസ്‌റ്റ് സ്ട്രോക്കിൽ ദക്ഷിണാഫ്രിക്കയുടെ തത് ജാന ഷ്കോൺമാക്കർ ലോകറെക്കാഡോടെ സ്വർണം നേടി.

പുരുഷൻമാരുടെ 200 മീറ്രർ മെഡ്ലെയിൽ ചൈനയുടെ വാംഗ് ഷുൻ സ്വർണം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, OLYMPICSS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.