തലശേരി : യു.ഡി.എഫ് നിയന്ത്രണത്തിലായിരുന്ന വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാത്തട്ടിപ്പിൽ തലശേരി വിജിലൻസ് കോടതി ഒന്നാംപ്രതിക്ക് പത്ത് വർഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും വിധിച്ചു. ബാങ്കിന്റെ മന്ന ബ്രാഞ്ച് മാനേജരായിരുന്ന പാറക്കണ്ടിയിലെ ജംസ് ഹൗസിൽ കെ .പി. മുഹമ്മദ് ജസീലിനെയാണ് വിജിലൻസ് ജഡ്ജി കെ. കെ. ബാലകൃഷ്ണൻ ശിക്ഷിച്ചത്. 6.13 കോടി തട്ടിയെന്ന കേസിലാണ് വിധി.
വിവിധ വകുപ്പുകൾ പ്രകാരം 42 വർഷം കഠിനതടവാണ് വിധിച്ചതെങ്കിലും തടവ് പത്ത് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. രണ്ട് മുതൽ നാലുവരെ പ്രതികളായ ബാങ്ക് സെക്രട്ടറി എൻ. പി. ഹംസ, പ്രസിഡന്റും ലീഗ് നേതാവുമായ സൈഫുദ്ദീൻ, ചീഫ് അക്കൗണ്ടന്റ് സനിതകുമാരി, അസി. സെക്രട്ടറി പി .വി. നിഷാകുമാരി എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടു. പിഴയിൽ നാല് ലക്ഷം രൂപ ബാങ്കിന് അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |