SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.02 PM IST

രഗിലിന് തോക്ക് എവിടെ നിന്ന് കിട്ടി? മോഷ്ടിച്ചതെന്ന് സംശയം; സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

manasa-ragil

കൊച്ചി: ബിഡിഎസ് വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിനായി കോതമംഗലം എസ് ഐയുടെ നേതൃത്വത്തലുള്ള സംഘം കണ്ണൂരിലേക്ക്. രഗിൽ മാനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. യുവാവിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. 7.62 എംഎം പിസ്റ്റളാണ് രഗിൽ ഉപയോഗിച്ചത്.

തോക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. രഗിലിന് തോക്ക് കിട്ടിയതിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും.മാനസയും രഗിലും തമ്മിലുള്ള വൈരാഗ്യത്തിന്റെ കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കും.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന മാനസയെ രഗിൽ വെടിവച്ചുകൊലപ്പെടുത്തിയത്. ശേഷം രഗിലും ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നും, പിരിഞ്ഞതോടെ ഉടലെടുത്ത പകയാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, RAGIL, MANASA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.