കൊച്ചി: മാനസ കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ദിവസങ്ങളോളം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസിന്റെ നിഗമനം. മാനസയുടെ വാടക വീടിനടുത്തുനിന്ന് അമ്പത് മീറ്റർ അകലെയുള്ള വാടക വീട് രഗിൽ കണ്ടെത്തി. ഇവിടെയിരുന്നുകൊണ്ട് ഇയാൾ യുവതിയെ നിരീക്ഷിച്ചു.
രഗിൽ മാനസയെ മുറിയിലിരുന്ന് നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ പറഞ്ഞു.യുവതി വഴിയിലൂടെ പോകുന്നത് രഗിൽ നോക്കുന്നത് കണ്ടിരുന്നു. ഇയാളെ പറ്റി കൂടുതൽ വിവരങ്ങളൊന്നും അപ്പോൾ അറിയില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ മാസം നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖില്‍ നെല്ലിക്കുഴിയിൽ വാടകമുറിയെടുത്ത് താമസിച്ചത്. രണ്ട് ദിവസത്തിന് ശേഷം കണ്ണൂരിലേക്ക് തിരിച്ചുപോയി. തിങ്കളാഴ്ചയാണ് വീണ്ടും ഇവിടെ എത്തുന്നത്. ഇയാളെ പകല്‍ മുറിയില്‍ കാണാറില്ലായിരുന്നെന്ന് വീട്ടുടമ പറയുന്നു.
മകളെ ഇയാൾ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് നേരത്തെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് രഗിലിനെയും മാതാപിതാക്കളെയും സ്റ്റേഷനില്‍ വിളിച്ചിപ്പ് പൊലീസ് സംസാരിച്ചിരുന്നു.മകനില്‍നിന്നും ഇനി ശല്യമുണ്ടാകില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുനൽകിയിരുന്നു. യുവാവിന്റെ ഫോണില്‍ മാനസയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ശേഖരിച്ച ഫോട്ടോകള്‍ ഉണ്ടായിരുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് ആ ഫോട്ടോകള്‍ ഒഴിവാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |