ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഭീകരരുടെ താവളങ്ങൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ടുകൾ. ജമ്മു കാശ്മീരിൽ ഭീകരപ്രവർത്തനങ്ങളിൽ വരും ആഴ്ചകളിൽ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിയന്ത്രണ രേഖയ്ക്ക് കുറുകെ 225-250 ഭീകരർ ഉണ്ടെന്നും, അന്താരാഷ്ട്ര അതിർത്തിയിൽ 30-40 പേർ കൂടി ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. 14 ലോഞ്ച് പാഡുകളിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.തങ്ധർ, നൗഗാം, ഉറി, പൂഞ്ച്, പല്ലൻവാല പ്രദേശങ്ങളിൽ ഒരോ ലോഞ്ച്പാഡും, മച്ചൽ, കൃഷ്ണ ഘാട്ടി, നൗഷേര പ്രദേശങ്ങളിൽ രണ്ട് വീതവും, ഭീംബർ ഗാലിയിൽ മൂന്ന് ലോഞ്ച് പാഡുമാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.
ഹിസ്ബുൾ മുജാഹിദീൻ, ലഷ്‌കർ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവയെക്കൂടാതെ, ഭീകരവാദ സംഘടനയായ അൽ ബദറിനെ പാകിസ്ഥാൻ ശക്തിപ്പെടുത്തുന്നുവെന്ന സൂചനയും പുറത്തുവരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം അഥ്മുഖം, ശാർദി എന്നിവിടങ്ങളിൽ രണ്ട് അൽ ബദർ ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ റിക്രൂട്ട്മെന്റ് തുടരുകയാണ്. ഈ വർഷം പകുതിവരെ 60 പേരെ ഭീകരർ റിക്രൂട്ട് ചെയ്തിട്ടുണ്ട്.അവരിൽ പകുതിയോളം ലഷ്‌കർ തൊയ്ബയിൽ ചേർന്നു. 11 പേർ അൽ ബദറിലും ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |