തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കം യാത്രയ്‌ക്കായി തുറന്നു കൊടുത്തു. കുതിരാൻ മലയിൽ നിർമ്മിച്ച ഇരട്ട തുരങ്കങ്ങളിൽ ഒന്നാണ് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി തുറന്നുകൊടുത്തത്. രണ്ടാം തുരങ്കം പൂർത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനമുണ്ടാകും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇന്നുതന്നെ തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അനുമതി നൽകുകയായിരുന്നു..
കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കത്തിൽ തൃശൂർ ഭാഗത്തേക്കുളള ഇടത് തുരങ്കമാണ് തുറന്നത്. അതേസമയം തുരങ്കപാത തുറക്കുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ അറിയിച്ചിരുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിവാദത്തിനില്ലെന്നും തുരങ്കപാത തുറക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും മന്ത്രി പ്രതികരിച്ചു.
തുരങ്കം ഓഗസ്‌റ്റ് ഒന്നിനോ അതിനു മുൻപോ തുറക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുൻപ് അറിയിച്ചിരുന്നത്. കരാറെടുത്ത കമ്പനിയും തുരങ്ക നിർമ്മാണം പൂർത്തീകരിച്ചതായി അറിയിച്ചിരുന്നു. തുടർന്ന് ദേശീയ പാത അധികൃതർ തുരങ്കം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് കേന്ദ്ര സർക്കാർ ഇന്ന് തുരങ്കം തുറന്നുകൊടുക്കാൻ അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |