കോഴഞ്ചേരി: ആറന്മുള നാൽക്കാലിക്കലിൽ പതിമൂന്നുകാരിയെ മാതാവിന്റെ അറിവോടെ പീഡിപ്പിച്ച കേസിൽ കായംകുളം പണിപ്പുര വടക്കേൽ ബിബിനും (ഷിബിൻ- 32), തിരുവനന്തപുരം വക്കം ഷമ്മി മൻസിലിൽ മുഹമ്മദ് ഷിറാസും (36) അറസ്റ്റിലായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പെൺകുട്ടിയുടെ മാതാവ് റിമാൻഡിലാണ്.ബിപിനെ ഹരിപ്പാട് നിന്നും മുഹമ്മദ് ഷിറാസിനെ കടയ്ക്കാവൂരിൽ നിന്നുമാണ് പിടികൂടിയത്.
മാതാവിന്റെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. രണ്ടാമത് വിവാഹം കഴിച്ച ആൾക്കൊപ്പം താമസിക്കവേയാണ് ടിപ്പർ ലോറി ഡ്രൈവറായ ബിപിനുമായി അടുപ്പത്തിലായത്. കഴിഞ്ഞ 28ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ ബിപിനും സുഹൃത്ത് മുഹമ്മദ് ഷിറാസിനുമൊപ്പം മാതാവ് പെൺകുട്ടിയെ അയയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ വരെ ഒരേ ബൈക്കിൽ പോയശേഷം ബസിൽ മറ്റൊരു സ്ഥലത്തെത്തി ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചു. പിറ്റേന്ന് ബിപിൻ കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. കുട്ടിയെ കാണാനില്ലെന്ന് യുവതിയുടെ ഇപ്പോഴത്തെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരിച്ചെത്തിയതറിഞ്ഞ് പൊലീസ് വിളിച്ചുവരുത്തി നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനം അറിഞ്ഞത്. വീട്ടിലെ പതിവ് സന്ദർശകനായ ബിപിൻ വിവാഹവാഗ്ദാനം നൽകി ഏറെക്കാലമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി.
പെൺകുട്ടിയെ കൊണ്ടുപോയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആറന്മുള എസ്.എച്ച്.ഒ. പി.എം.ലിബി, എസ്.ഐ. എസ്.എസ്.രാജീവ്, സി.പി.ഒമാരായ ജെ.രാഗേഷ്, ജോബിൻ ജോൺ, കെ.രാഗേഷ്, പി.കെ.രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |