രാജാക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 3.05 ലക്ഷം രൂപ പിഴയും. തട്ടാത്തിമുക്ക് സ്വദേശി കുഴിപ്പള്ളിൽ അനൂപിനെയാണ് (28) കുറ്റക്കാരനെന്നു കണ്ട് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടിതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്.
2016 മേയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടികൊണ്ടു പോയാണ് പീഡനത്തിനിരയാക്കിയത്. രാജാക്കാട് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പിന്നീട് സി.ഐമാരായ ജെ. കുര്യാക്കോസ്, ടി.എ. യൂനിസ്, എസ്.ഐ ജി. വിഷ്ണു, വനിതാ പൊലീസ് ഓഫീസർമാരായ ലൈജാ മോൾ, ടി.വി. ലേഖ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ഐ.പി.സി 363പ്രകാരം അഞ്ച് വർഷം കഠിന തടവും 5000 രൂപയും, ഐ.പി.സി 376 പ്രകാരം 10 വർഷ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, പോക്‌സോ ആക്ട് പ്രകാരം 20 വർഷം കഠിന തടവും, കൂടാതെ പെൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുമടക്കം 3,05,000 രൂപയും 35 വർഷം കഠിന തടവുമാണ് വിധിച്ചിരിക്കുന്നത്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ ഫലത്തിൽ 20 വർഷം തടവിൽ കഴിഞ്ഞാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്.എസ് സനീഷാണ് ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |