ജനകീയമായി ആയുർവേദ ചികിത്സ
ആലപ്പുഴ: രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിതർക്കുള്ള ഭേഷജം ആയുർവേദ ചികിത്സാ പദ്ധതി ജില്ലയിൽ സജീവമാകുന്നു. തുടക്കം മുതൽ ആയുർവേദ ഔഷധങ്ങൾ കഴിക്കുന്നവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ലെന്നതാണ് കൂടുതൽപേർ ചികിത്സതേടിയെത്താൻ കാരണം.
കേന്ദ്ര ആയുഷ് മന്ത്രാലയം കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് നിർദ്ദേശിച്ച മരുന്നുകളാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. ഗുരുതര രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരാണ് ചികിത്സയ്ക്കെത്തുന്നവരിൽ അധികവും.
രോഗം സ്ഥിരീകരിക്കപ്പെട്ടാൽ അതാത് പഞ്ചായത്തിലെ ഗവ. ആയുർവേദ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാൽ ആശാവർക്കർമാർ മുഖേന മരുന്നുകൾ വീടുകളിലെത്തിക്കും. തുടർ ചികിത്സാ പദ്ധിതിയും കൂടുതൽപേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
ചികിത്സാ രീതികൾ
1. ഭേഷജം
ഓക്സിജൻ ലെവൽ കുറയുന്നത് തടഞ്ഞ് രോഗം മൂർച്ഛിക്കുന്നത് ഒഴിവാക്കുക
2. പുനർജ്ജനി
കൊവിഡാനന്തരമുള്ള ക്ഷീണം, കിതപ്പ്, വിശപ്പ് - ഉറക്കമില്ലായ്മ, ഭയം, ആശങ്ക തുടങ്ങിയ പ്രശ്നങ്ങൾക്ക്
3. സ്വാസ്ഥ്യം
കൊവിഡ് പ്രതിരോധത്തിന് 60 വയസിൽ താഴെയുള്ളവർക്ക്
4. സുഖായുഷ്യം
കൊവിഡ് പ്രതിരോധത്തിന് 60 വയസിന് മുകളിലുള്ളവർക്ക്
5.അമൃതം
ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള പ്രതിരോധം
ടെലി കൗൺസലിംഗ്
എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും സിദ്ധ രക്ഷാ ക്ലിനിക്കുകളിലും കൊവിഡ് - കൊവിഡാനന്തര ചികിത്സകൾ ലഭ്യമാണ്. രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും രോഗം മാറിയവർക്കുമുള്ള മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഹർഷം പദ്ധതി മുഖേന ടെലി കൗൺസലിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഫോൺ: 9747082571
ആയുർ രക്ഷാ ക്ലിനിക്ക്: 79
ചികിത്സ തേടിയവർ (ജൂലായ് 22 വരെ): 18,525
''
പ്രതിരോധത്തിനും കാറ്റഗറി 'എ' കൊവിഡ് - കൊവിഡാനന്തര ചികിത്സകൾക്കും ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ ആയുർരക്ഷാ ക്ലിനിക്കുകളും സുസജ്ജമാണ്. പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തണം.
ഡോ. എസ്. ഷീബ, ജില്ലാ മെഡിക്കൽ ഓഫീസർ
ഭാരതീയ ചികിത്സാ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |