അമ്പലപ്പുഴ: സർവീസിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബ സഹായനിധി വിതരണം ചെയ്തു. വാഹനാപകടത്തിൽ മരിച്ച രാമങ്കരി എസ്.ഐയായിരുന്ന അമ്പലപ്പുഴ കരുമാടി ശ്രീപ്രിയ നിവാസിൽ പ്രസന്നകുമാറിന്റെയും പുളിങ്കുന്ന് സ്റ്റേഷനിലെ സി.പി.ഒയായിരിക്കെ മരിച്ച പുന്നപ്ര പറവൂർ വാണിയപ്പുരയിൽ രാകേഷിന്റെയും കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.
കേരളാ പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സമാഹരിച്ച തുകയാണ് വിതരണം ചെയ്തത്. പ്രസന്നകുമാറിന്റെ കുടുംബത്തിന് 5 ലക്ഷവും കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സി.പി.എ.എസ് പദ്ധതി പ്രകാരമുള്ള തുക ഉൾപ്പെടെ 11.4 ലക്ഷം രൂപ രാകേഷിന്റെ കുടുംബത്തിനും നൽകി.
പ്രസന്നകുമാറിന്റെ ഭാര്യ വത്സല, രാകേഷിന്റെ അമ്മ അശ്വതി എന്നിവർക്ക് എച്ച്.സലാം എം.എൽ.എ തുക കെെമാറി. പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. അഞ്ജു അദ്ധ്യക്ഷയായി. ജില്ലാ പൊലീസ് മേധാവി ജെ. ജയദേവ്, അമ്പലപ്പുഴ ഡിവൈ.എസ്.പി ടി. സുരേഷ് കുമാർ, പൊലീസ് ഹൗസിംഗ് സഹ. സംഘം ബോർഡ് മെമ്പർ എ.എസ്. ഫിലിപ്പ് എന്നിവർ സംസാരിച്ചു. അസോ. ജില്ലാ സെക്രട്ടറി വി. വിവേക് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |