പുരുഷ ഫുട്ബാളിൽ ബ്രസീൽ മെക്സിക്കോയേയും സ്പെയിൻ ജപ്പാനേയും നേരിടും. ഇന്നലെ ക്വാർട്ടറിൽ ബ്രസീൽ ഈജിപ്തിനേയും മെക്സിക്കോ ദക്ഷിണകൊറിയയേയും ജപ്പാൻ ന്യൂസിലൻഡിനേയും ജപ്പാൻ ഐവറി കോസ്‌റ്റിനേയുമാണ് കീഴടക്കിയത്.
നീന്തലിൽ പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈയിൽ യു.എസ് താരം ലോക റെക്കാഡോടെ സ്വർണം നേടി. ഡ്രസ്സലിന്റെ ടോക്യോയിലെ മൂന്നം സ്വർണം.വനിതകളുടെ 800 മീറ്റർ ഫ്രീസ്‌റ്റൈലിൽ അരിയാനെ ടിറ്ര്‌മസിനെ വെള്ളിയിലേക്ക് പിന്തള്ളി അമേരിക്കൻ സൂപ്പർ താരം കാത്തീ ലെഡക്കി സ്വർണം നേടി.
ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ തായ്‌വാന്റെ ലീ യാംഗും വാംഗ് ചി ലിന്നും സ്വർണം നേടി.
വെയ്റ്റ്ലിഫ്‌ടിംഗിൽ പുരുഷൻമാരുടെ 96 കിലോഗ്രാം വിഭാഗത്തിൽ ഖത്തറിന്റെ ഇബ്രാഹിം ഇൽബക്ക് ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടി. ആകെ 402 കിലോയാണ് ഇൽബക്ക് ഉയർത്തിയത്. പുരുഷൻമാരുടെ 81 കിലോഗ്രാം വിഭാാഗത്തിൽ ചൈനയുടെ ലിയു സിയോജുൻ സ്വർണം നേടി.
ടെന്നിസ് വനിതാ സിംഗിൾസിൽ ഉക്രൈന്റെ എലിന് സ്വിറ്രോലിന വെങ്കലം നേടി. ടെന്നിസിൽ ഉക്രൈന്റെ ആദ്യ ഒളിമ്പിക്സ് മെഡലാണിത്.
ഫെൻസിംഗ് വനിതകളുടെ ടീം സാബ്രെയിൽ റഷ്യൻ ഒളിമ്പിക് കമ്മിറ്രി സ്വർണം നേടി. ഫ്രാൻസിനാണ് വെള്ളി.
വനിതകളുടെ റഗ്‌ബി സെവൻസ് ഫൈനലിൽ ന്യൂസിലൻഡ് 26-12ന് ഫ്രാൻസിനെ കീഴടക്കി സ്വർണം നേടി.
ഷൂട്ടിംഗ് വനിതകളുടെ റൈഫിൾ 3 പൊസിഷനിൽ സ്വിറ്റ്‌സർലാഡിന്റെ നൈന ക്രിസ്റ്റിൻ ഒളിമ്പിക്സ് റെക്കാഡോടെ സ്വർണം നേടി.ഇന്ത്യയുടെ അഞ്ജും മൗദ്ഗിലും തേജസ്വനി സാവന്തും ഫൈനലിലെത്താതെ പുറത്തായി.
പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തിൽ തുർക്കിയുടെ മെറ്റെ ഗസോസിന് സ്വർണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |