കൊല്ലം: കാൻസർ ബാധിതരായ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഉപാധികളുടെ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകാനായി സാമൂഹ്യ സുരക്ഷാമിഷനു കീഴിൽ സർക്കാർ ആവിഷ്കരിച്ച കാൻസർ സുരക്ഷ പദ്ധതി നിർദ്ധന കുടുംബങ്ങൾക്ക് കൈത്താങ്ങാവും. കാൻസർ ബാധിച്ചുള്ള മരണങ്ങൾ കേരളത്തിൽ ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചികിത്സ പലപ്പോഴും ദീർഘവും ചെലവേറിയതുമായതിനാൽ നിരവധി കുടുംബങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നതും ഉയർന്ന മരണ നിരക്കിന് കാരണമാകുന്നുണ്ട്.
# പദ്ധതി ഇങ്ങനെ
കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖല ജീവനക്കാരുടെ കുട്ടികൾ ഉൾപ്പെടില്ല
മെഡിക്കൽ ഇൻഷ്വറൻസ്, മെഡിക്കൽ സ്‌കീം പരിധിയിൽ വരുന്നവർക്കും ബാധകമല്ല
നീണ്ടകാലം ചികിത്സ വേണ്ട കുട്ടികൾക്ക് ചിലവ് പരിമിതപ്പെടുത്തില്ല.
രോഗനിർണയ ചിലവുകൾ ഉൾപ്പെടെയുള്ളവയും ആശുപത്രികൾ വഹിക്കും
ഒരു കുട്ടിക്ക് 50,000 രൂപ ആദ്യ ധനസഹായം
ഓങ്കോജിസ്റ്റ് / ചികിത്സിക്കുന്ന ഡോക്ടർ, റേഡിയോളജി വിഭാഗം മേധാവി, സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധികച്ചെലവ് ഉൾപ്പെടുത്താം
യോഗ്യരായ രോഗികൾ രജിസ്റ്റർ ചെയ്യപ്പെടും, പേഷ്യന്റ് കാർഡ് നൽകും
രജിസ്റ്റർ ചെയ്തവർക്ക് നിയുക്ത ആശുപത്രികളിൽ സൗജന്യ ചികിത്സ
കൂടുതൽ പരിശോധനയിൽ യോഗ്യതയില്ലെന്ന് കണ്ടെത്തിയാൽ സഹായം അവസാനിപ്പിക്കും
# മറ്റു നടപടികൾ
രോഗം സ്ഥിരീകരിക്കപ്പെട്ട ശേഷം മാത്രം രജിസ്‌ട്രേഷൻ
ബയോപ്‌സി / റേഡിയോളജിക്കൽ ഇമേജിംഗ് റിപ്പോർട്ടുകൾ സ്ഥിരീകരണത്തിനുള്ള അടിത്തറ
ചികിത്സ ആരംഭിച്ച ശേഷം18 വയസ് പൂർത്തിയായാൽ കൂടുതൽ സഹായം 19 വയസ് വരെ
മെഡിക്കൽ ഇൻഷ്വറൻസ് പരിധി കഴിഞ്ഞുള്ള ചെലവ് പദ്ധതിയിൽ ഉൾപ്പെടുത്തും
പേവാർഡുകളിൽ ചികിത്സ തേടുന്നവർക്കും സഹായമില്ല
# പദ്ധതിയിലെ ആശുപത്രികൾ
ഗവ: മെഡിക്കൽ കോളേജ് ആശുപത്രി-തിരുവനന്തപുരം, റീജിയണൽ കാൻസർ സെന്റർ-തിരുവനന്തപുരം,
തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, കണ്ണൂർ, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രികൾ
# അപേക്ഷിക്കേണ്ട വിധം
പ്രത്യേക അപേക്ഷാഫോറം ആവശ്യമില്ല. അതത് ആശുപത്രികളിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ മിഷൻ കൗൺസലർമാർ നടത്തുന്ന സാമ്പത്തിക, സാമൂഹ്യ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |