കൊച്ചി: മാനസ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. രഗിലിനെ വിവാഹം കഴിച്ചിരുന്നെങ്കിലും, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇതേപോലെ ഈ പെൺകുട്ടി കൊല്ലപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു പ്രതികരണം.
'ഒരുപക്ഷേ ഈ പെൺകുട്ടിയെ ഇയാൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച് വിവാഹം നടത്തിയിരുന്നെങ്കിൽ, ഉറപ്പായിട്ടും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇതേപോലെ ഈ പെൺകുട്ടി കൊല്ലപ്പെടും. എന്തെങ്കിലും രീതിയിൽ ഈ പെണ്ണിനെ കൊന്നിരിക്കും. അല്ലെങ്കിൽ ആത്മഹത്യയുടെ വക്കിൽ കൊണ്ടെത്തിച്ചിരിക്കും. ഇഞ്ചിഞ്ചായി കൊന്നേനെ. എല്ലാത്തിന്റെയും തുടക്കമെന്ന് പറയുന്നത് നമ്മുടെ വളർച്ചയിൽക്കൂടി ഉണ്ടാകുന്നത് തന്നെയാണ്.
കാലം മാറി ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാ അറിവുമുണ്ടല്ലോ. ഇന്റർനെറ്റ് വഴി എല്ലാം കിട്ടുന്നുണ്ടല്ലോ.എന്തുവേണമെങ്കിലും ഇന്റർനെറ്റ് വഴി കിട്ടുന്നുണ്ട്. അതിന് അച്ഛൻ വേണ്ട, അമ്മ വേണ്ട, ഒന്നും വേണ്ട. ഒന്നുകിൽ സുഹൃത്തുക്കൾ അല്ലെങ്കിൽ ഇന്റർനെറ്റ്. എവിടെയാണ് അച്ഛനോടും അമ്മയോടുമുള്ള ബന്ധം.'- ഭാഗ്യലക്ഷ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |