ഗുവാഹത്തി: അസം -മിസോറം അതിർത്തി സംഘർഷത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മക്കെതിരെ കേസെടുത്ത നടപടി പുനഃപരിശോധിക്കുമെന്ന് മിസോറാം ചീഫ് സെക്രട്ടറി ലാൽനുൻമാവിയ ചുവാങ്കോ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി താനും മിസോറം മുഖ്യമന്ത്രി സോറാം ടാങ്കയും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിമന്തയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടി പുനഃപരിശോധിക്കണമെന്ന് സോറാം ടാങ്ക നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. നിയമപരമായി തെളിവില്ലെങ്കിൽ ഹിമന്തയുടെ പേര് എഫ്.ഐ.ആറിൽ നിന്ന് ഒഴിവാക്കുമെന്നും ലാൽനുൻമാവിയ പറഞ്ഞു.
അസം - മിസോറാം അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ജൂലായ് 30നാണ് ഹിമന്തയ്ക്കെതിരെയും നാല് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും കൊലപാതക ശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി മിസോറാം പൊലീസ് കേസെടുത്തത്. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ എന്തുകൊണ്ട് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും നേരത്തെ ഹിമന്ത പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |